കുറിപ്പ് 12
വിസര്‍ജന്‍ 1
ചെറുതായി മാത്രമാണു വീണത് എന്നതു കൊണ്ട് ശരീരത്തില്‍ പരിക്കു കള്‍ പറ്റിയിരുന്നില്ല. മതിലിന്‍റെ ചതുര ദ്വാരത്തില്‍ നോക്കിയപ്പോള്‍ മണ്‍ ചട്ടിനിറയെ പിങ്കുവിന്‍റെ അമ്മയുടെ കരുതല്‍ കണ്ടു. വിശേഷ ദിവസങ്ങള്‍ ആയിരുന്നതുകൊണ്ടു വേറെയും കടലാസ്സ് പൊതികള്‍ ഉണ്ടായിരുന്നു..
അച്ചാച്ചന്‍ കരിയടുപ്പിനുള്ള കല്‍ക്കരി കൊണ്ടുവരുന്ന ചാക്ക് ഗേറ്റിന്‍റെ ഭാഗത്തുനിന്നും വലിച്ചു കൊണ്ട് വരു ന്നുണ്ടായിരുന്നു. വലിച്ചു കൊണ്ടു പോന്ന വഴിയത്രയും കരിപ്പൊടികള്‍ തൂളിയിരുന്നു. അമ്മൂമ്മ അകത്തു നിന്നും പ്രിയയുടെ അപ്പി കോരിയ കടലാസ്സ് പൊതി കളയുവാന്‍ കക്കൂസിലേക്ക് ധൃതിയില്‍ കൊണ്ട് പോകുന്നുണ്ടായി രുന്നു. അകത്തു ഒറ്റയ്ക്ക് കിടന്നു കരയുകയായിരുന്ന പ്രിയയുടെ അടുത്തേക്ക് സന്ദീപ് ഓടിയപ്പോള്‍ പിന്നാലേ രമാലുവും ലോക്കിയും വന്നു. പിങ്കു അവന്‍റെ വീട്ടിലേക്ക് പോയി. അവര്‍ രണ്ടു പേരും കുട്ടിയെ മാറി മാറി കളിപ്പിച്ചപ്പോള്‍ പതിയെ അവളുടെ കരച്ചില്‍ മാറി.
സന്ദീപിന് ഒരു ഉണ്ണി ഉള്ളതു ഭാഗ്യമായി പോയി. ഇങ്ങനെയൊരു അനിയത്തി തനിക്കുണ്ടാ യിരുന്നെങ്കില്‍ നല്ല രസാവുമായിരുന്നു എന്നു ലൊക്കി പറഞ്ഞു. രാമാലുവിനെപ്പോലെ ഒരു ചേച്ചിയെ കിട്ടിയിരുന്നെങ്കില്‍ നല്ല രസാവുമാ യിരുന്നു എന്നു താനും വെളിപ്പെടുത്തി.
“മുജേ പസന്ദ് നഹിം? യു വോന്‍റ് ലൈക് മീ!!!!!!! ” ലോക്കി അദ്ഭുതപ്പെട്ടു
“ഹാങ് ... തുജെ മുജ്കോ ബഹുത് പ്യാര്‍ ഹെ” സന്ദീപ് പറഞ്ഞു.
“തു മുജേ ശാദി കരോഗി?”
“ഐസ കൈസാ?”
“മൈം ലദ്കി ഹൈ തോ ത്തൂ മുജേ ശാദി കരോഗി?”
“പൂച്കെ കല്‍ ബത്താദെങ്കെ” സന്ദീപ് പറഞ്ഞു. ലൊക്കിയേ വേദനിപ്പി ക്കാതെ ഇല്ല എന്നു പറയാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ അമ്മയോട് ചോദിച്ചിട്ട് നാളെ പറയാം എന്നു പറഞ്ഞ് ഒഴിഞ്ഞു.
അവനൊരിക്കല്‍ കൂടി സ്പഷ്ടമാക്കി –
“മൈം ലട്കി ഹൈ തോ തൂ മുജേ ശാദി കരോഗി?”
“ഹാങ്” എന്നു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് വേഗം ഒഴിഞ്ഞു.
അപ്പോഴുണ്ട് രാമാലു അക്ക ചോദിക്കുന്നു....
“ഉണ്ണിയെ എനിക്കു തരുമോ?”
“ഇല്ല .... വേണമെങ്കില്‍ അക്ക ഞങ്ങളുടെ വീട്ടില്‍ നിന്നോ “
അന്ന് കുറെ കൂടി നേരം ചിലവഴിചിട്ടാണ് അവര്‍ അവിടെനിന്നും പോയത്…. ദുര്ഗാപൂജ യുടെ ആകര്‍ഷണീയത യും കൌതുകങ്ങളും പൊതുവില്‍ കുറഞ്ഞു കുറഞ്ഞു വന്നു. പൂജയുടെ ശബ്ദഘോഷങ്ങള്‍ യാന്ത്രികമായ താളമായിക്കഴിഞ്ഞിരുന്നു. വല്ലാണ്ട് പൊടി ശല്യം ആയപ്പോള്‍ ജനലുകള്‍ തുറക്കുന്നത് തന്നെ വല്ലപ്പോഴുമായി. എങ്കിലും അച്ചാച്ചന്‍ മാത്രം ഇടയ്ക്ക് റിക്ഷാ മാമന്റെ കടയില്‍ സന്ദര്‍ശനത്തിനു പോയിരുന്നു.
ഒരിക്കല്‍ ഒരു മല്‍മല്‍ മുണ്ട് വാങ്ങിയും വന്നു. ഡബിള്‍ മുണ്ടിനു ആവശ്യമുള്ളത്ര നീളവും ഇല്ല ഒറ്റ മുണ്ടിനു ആവശ്യമുള്ളതില്‍ കൂടുതല്‍ നീളമുണ്ട്. എങ്കില്‍ പിന്നെ പിന്കുവിന്റെ അച്ഛനെ പോലെ പൈജാമ അടിച്ചു തരാമെന്നു അമ്മൂമ്മ പറഞ്ഞു. മുണ്ട് പോലെ ഉടുത്തു നടക്കുകയും ചെയ്യാം മടക്കി കുത്തുകയും വേണ്ട, പെട്ടെന്ന് മദ്രാസിയാനെന്നു മനസ്സിലാവുകയും ഇല്ല.
മദ്രാസിയാണെന്ന് മനസ്സിലാക്കല്‍ കൊണ്ട് ഓഫീസില്‍ എന്തൊക്കെയോ ബുദ്ധിമുട്ടും ഉണ്ടാകുന്നുണ്ടെന്ന് അമ്മയില്‍ നിന്നും അമ്മൂമ്മയ്ക്ക് മനസ്സിലായിരുന്നു. എന്നാല്‍ ഉപാധികള്‍ ഇല്ലാതെ ഇടപെടുന്ന അച്ചാച്ചന് അങ്ങനെയൊരു വിവേചനം നേരിടാന്‍ ഒരുക്കമായിരുന്നില്ല....... ബങ്ഗ്ലയിലെത്തിയാല്‍ ബങ്ഗ്ല കുടിക്കണം എന്ന പക്ഷക്കാര നായിരുന്നു. മാത്രമല്ല അച്ചാച്ചന്‍ ഇടപെടുന്നത് വല്ലാണ്ട് അഭ്യസ്തവിദ്യരു മായിട്ടല്ലല്ലോ.. . അവര്‍ക്കെന്ത് ഉപാധികള്‍ ….
എന്നാലും പൈജാമ ഒന്നും അച്ചാച്ചന് അംഗീകരിക്കുവാന്‍ പറ്റിയിരുന്നില്ല. ഒരു ജുബ്ബ പണ്ട് നാട്ടില്‍ നിന്നും വാങ്ങിക്കൊണ്ട് വന്നത് അച്ചാച്ചന്‍ ധരിച്ചു തുടങ്ങി... കൊതുകടി ഏല്‍ക്കാതിരിക്കാന്‍ ധരിക്കുന്നു എന്ന പോലെ ആദ്യം വീട്ടില്‍ ഇരിക്കുമ്പോഴും പിന്നീട് - വളരെ പെട്ടെന്ന് തന്നെ അത് ധരിച്ചുകൊണ്ട് പുറത്തേക്കും പോയി തുടങ്ങിയിരുന്നു. അച്ചാച്ചന് അത് നന്നായി ചേരും എന്ന് അമ്മയും മേമ്മയും പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അന്ന് രാത്രി തോട്ടിയെ കുറിച്ചായിരുന്നു സംശയങ്ങള്‍. അമ്മ തോട്ടിയുടെ കഥ എന്ന മലയാള നോവലിന്‍റെ കഥ പറഞ്ഞു കരയിപ്പിച്ചു ഉറക്കി. സന്ദീപ് അന്ന് രാത്രി മുഴുവനും തോട്ടികളില്‍ ഒരാളായി മസ്തി ഷ്ക്കത്തിന്റെ ഉറങ്ങാതെ അവശേഷിച്ച ഏതോ കോണില്‍ ജീവിച്ചു കൊണ്ടിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ