2021 ഫെബ്രുവരി 28, ഞായറാഴ്‌ച

കാല്‍ ഭാഗം

 

ഓസ്കാര്‍ പിറ്റോറിയസ്

 

 

ആശ പഴുത്തു

നാണമുരുകാതെ

പ്രണയമിറ്റു വീഴില്ല

മണ്ണില്‍ .

 

മണ്‍ പരാഗങ്ങ

ളൊന്നു ചേരാതെ

കൊടിയടക്കില്ല

ചേതന .

 

 

നനവറിയാതെ

നാമ്പു മുളപൊട്ടില്ല

വിത്തു പാത്രത്തി

ലിന്നോളം

 

ചുട്ടവെയില്‍

ചെയ്തികള്‍ക്ക്

മറുപടിയായ്

കറുത്തു തണുത്ത

കവിള്‍ വീര്‍ത്തു

കനക്കാതെ  

കണ്ണീരു തുളുമ്പില്ലൊരു

മേഘവും .

 

അങ്ങനെയൊരമ്മ പെറ്റു

പിറ്റൊരിയസ്സിനെ

പെറാതിരിക്കാന്‍

ആവാഞ്ഞപ്പോള്‍ .

 

പെരുവിരല്‍,

കുതികാല്‍, ഞെരിയാണി,

കണങ്കാല്‍, നഖങ്ങള്‍ ,

ഇല്ലാതെ

അതിനാല്‍ ......

കീറി വിണ്ട പാദങ്ങള്‍,

നഖത്തിലഴുക്ക്, ഇക്കിളി,

കുത്തിപ്പഴുക്കല്‍, വ്രണങ്ങള്‍,

ഉപ്പൂറ്റി വേദനകളില്ലാതെ

കൌമാരം കടന്നു പോയി

മുദ്ര പതീക്കാത്തൊരു

കാല പാദം.

 

കരയാനൊരു വേദനയോ

വേദനിക്കുവാനൊരു സമയമോ

ഇല്ലാതായെത്രനാള്‍ ?

വൈദ്യം, കവിത ,

ചിത്രമെഴുത്ത്‌,

കരകൌശലങ്ങളൊന്നുമെയല്ല,

 

കൌതുകമെഴും

കളികള്‍ , പുസ്തകം

കളിപ്പാട്ടവും വേണ്ട ...

മനം നിറയെ കിനാക്കള്‍ വേണ്ട

ഭൂമി പെണ്മടിയില്‍

നിവര്‍ന്നു നില്‍ക്കാന്‍

കാലുകള്‍ മാത്രം .

കാലുകള്‍ മാത്രം.

ചരാചരങ്ങളുടെ വേദന

ഓംനിപൊട്ടനെന്തറിഞ്ഞു.?

 

 

സൃഷ്ടിപ്പുര താക്കോല്‍

അപഹരിച്ചൊരു സൃഷ്ടി

പിന്നീട് പിറ്റൊരിയസ്സിനു

കാലുകള്‍ കൊടുത്ത്

സ്രഷ്ടാവിനെ 

കൊഞ്ഞനം കുത്തി.

 

 

കാലുകള്‍ -

പാദങ്ങള്‍ 

വണ്ണ കള്‍ 

ഞരമ്പുകള്‍ 

മാംസം, 

പേശികള്‍ 

എല്ലാം

മനക്കരുത്തില്‍ 

വാര്ത്ത 

ഉരുക്കുമാത്രമായ് 

നേടുന്നനെ നിവര്‍ന്നു ,

കുതിക്കുവാന്‍

വെമ്പി തുടിച്ച

ജന്മമെ,

ഇഴയുന്ന

ലോക യവ്വനത്തെ 

പോരിനായി വിളിച്ച് 


 

 

രതി യൂറി ഇറ്റിറ്റായ്

മതി നിറഞ്ഞു വീര്‍ത്തു

പൊട്ടി മുളച്ചതെന്റെ

പോയ്കാല്‍ പ്രണയം

 

 

 

 

അഭിപ്രായങ്ങളൊന്നുമില്ല: