2023 നവംബർ 26, ഞായറാഴ്‌ച

Santhragachi 9

 

കുറിപ്പ് 9

മിസ്തി  ധൊഹി

 അവര്‍ രണ്ടുപേരും ആ പൂജകള്‍ കണ്ടും സ്റ്റേജിനു ചുറ്റിപ്പറ്റിയും നിന്നു. കുറേകൂടി കഴിഞ്ഞാണ് വീട്ടുകാരും അയല്‍ക്കാരും കൂട്ടമായി വന്നത്. ലോക്കിയുടെയും  സന്ദീപിന്റെയും വീട്ടുകാര്‍ കയ്യും വീശി വന്നപ്പോള്‍ പിങ്കു വിന്റെ അമ്മ പൂജക്കുള്ള എന്തോക്കെയോ സാധനങ്ങള്‍ ഒരു മുളംകുട്ടയില്‍ കൊണ്ട് വന്നു; പൂജ ചെയ്യുന്നവരുടെ കയ്യില്‍ കൊടുത്തു ഭവ്യതയോടെ മാറി നിന്നു.

പലഹാരങ്ങളുടെ കടകള്‍ക്ക് മുന്നിലെ 25 വാട്ട് ബള്‍ബുകള്‍ക്ക് ചുറ്റും പ്രാണികള്‍ പറന്നു കൊണ്ടിരുന്നു. ചില കടകളില്‍ മാത്രം പഴയ പെട്രോമാക്സ് വിളക്കുകള്‍ ആയിരുന്നു. 


രസഗുള്ളചുംചുംസന്ദേഷ്രസബലിചെന്ന പോടചെന്ന ഗാജചെന്ന ജലേബി , ഖീരി” മേമ ചില ബോര്‍ഡുകള്‍ വായിച്ചു. എന്നാല്‍ പൂജ തീരും വരെ ആ കടകളിലേക്ക് പോകേണ്ടെന്നു അമ്മമ്മ ആംഗ്യം  കാണിച്ചു.  വളരെ നീണ്ട പൂജയ്ക്ക് ശേഷം കൈ നിറയെ പ്രസാദം ലഭിച്ചത് കൊണ്ട് അത് കഴിയും വരെ മറ്റൊരു സാധനവും വാങ്ങാനുള്ള സാധ്യത ഇല്ലായിരുന്നു.

 


എല്ലാവരും പ്രസാദം കഴിച്ചുകൊണ്ട് കടകള്‍ ചുറ്റി കാണുവാന്‍ തുടങ്ങി. ഒരു സാധനം പോലും വാങ്ങിയില്ലെങ്കിലും സംസാരം മുഴുവന്‍ ഭക്ഷ്യ സാധനങ്ങളെ പറ്റിയായിരുന്നു. രമാലൂ ആണ് ഇതൊക്കെ പറയുന്നത്.

അസാംബംഗാൾ and ഒറീസ എന്നിവടങ്ങളിൽ നിന്നുള്ള പരമ്പരാഗത വിഭവങ്ങൾ വളരെ എരിവും പുളിയും നിറഞ്ഞതാണ്‌. ഇതിന്റെ മസാലകളിലേയും, സുഗന്ധവ്യഞ്ജനങ്ങളിലേയും പ്രധാനഘടകങ്ങൾ കടുക്, ജീരകം, കരിം ജീരകം, പച്ചമുളക്, ജീരകമിശ്രിതംപഞ്ച് ഫോരൊൻ എന്ന മിശ്രിതം ഒക്കെയാണ്.


പല തരം എണ്ണ ചെറിയ കുപ്പികളില്‍ വില്‍ക്കുന്ന ഒരു സ്റ്റാള്‍ ഉണ്ടായിരുന്നു.  കടുകെണ്ണ സമൃദ്ധമായി ഉപയോഗിക്കുന്നത് ആന്ധ്രക്കാരായ രമാലുവിന്റെ വീട്ടുകാര്‍ക്കു തങ്ങളെ പോലെ തന്നെ  ഇഷ്ടമല്ല. എന്നാല്‍ ബംഗാളികളായ പിന്കുവിന്റെ വീട്ടുകാര്‍ക്കും രമാലുവിന്റെ വീട്ടുകാര്‍ക്കും വെളിച്ചെണ്ണയില്‍ കറി വെക്കുന്ന കാര്യം ആലോചിക്കാനേ പറ്റുമായിരുന്നില്ല. അത് തലയില്‍ പുരട്ടാനുള്ള സുഗന്ധലെപനമല്ലേ? ഷാലിമാര്‍ എന്ന ബ്രാന്‍ഡില്‍ ടിന്നില്‍ ലഭിക്കുന്ന വെളിച്ചെണ്ണ അവിടെ നല്ല പ്രചാരമുണ്ട്. നാട്ടില്‍ നിന്നും കൊണ്ടുവന്ന ആട്ടിയ വെളിച്ചെണ്ണ തീര്‍ന്നപ്പോള്‍ സൂര്യകാന്തി എണ്ണയും കടലെണ്ണയും വീട്ടില്‍ പരീക്ഷിച്ചു വിജയിച്ചു.

 

വാതത്തിന് കാലില്‍ കടുകെണ്ണ പുരട്ടുന്നത് നല്ലതാണെന്ന് അച്ചാച്ചന്‍ പറഞ്ഞു തന്നു. ഭക്ഷണത്തില്‍ കടുകെണ്ണ ധാരാളം ഉപയോഗിക്കുന്നത് കൊണ്ട് ബംഗാളികള്‍ക്ക് വാതത്തിന്റെ അസുഖം കുറവാണെന്നും അച്ചാച്ചന്‍ തട്ടി വിട്ടു. നന്നേ വെളുത്ത നിറമുള്ള പിങ്കുവിന്റെ വിയര്‍പ്പിന് കടുകെണ്ണയുടെ മണമുള്ളതില്‍ ഒരു പൊരുത്തക്കേട് അയാള്‍ക്ക്‌ തോന്നിയിരുന്നു. എന്നാല്‍ ലോക്കിയെ എപ്പോഴും വാസന സോപ്പിന്റെയും ക്യൂട്ടിക്കൂറ പൌഡറിന്‍റെയും ഒക്കെ വാസനയോടു കൂടിയാണ് പുറത്ത് കണ്ടിരുന്നത്‌. അവന്‍റെ വീട്ടില്‍ രണ്ടു ചേച്ചിമാരും അതൊക്കെ ഇത്തിരി നന്നായി തന്നെ ഉപയോഗിക്കുന്നവരാണ്.

 

റിക്ഷാ മാമന്‍റെ കടകള്‍ ആണ് തൊട്ടടുത്ത്. കടയില്‍ എടുത്തു കൊടുക്കാന്‍ തന്നെ അഞ്ചെട്ടു പേരുണ്ടായിരുന്നു.   ചെറിയ രണ്ടു സ്റ്റാളുകള്‍. അമ്മയോട് നല്ല ബഹുമാന ത്തോട് കൂടിയാണ് മാമന്‍ സംസാരിച്ചിരുന്നത്. “ഇതൊന്നും എന്‍റെ കഴിവല്ല, ഒരു പരീക്ഷണമാണ്, കടയില്‍ നില്‍ക്കുന്നതൊക്കെ തന്‍റെ മക്കളും മരുമക്കളും അയല്‍ക്കാരും ഒക്കെയാണ്.....” റിക്ഷാമാമന്റെ  പെരുമാറ്റം എല്ല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ ഒരു തുണി പോലും അവര്‍ വാങ്ങിയിരുന്നില്ല. അത് സന്ദീപിന് കുറച്ചിലും സങ്കടവുമായി. അമ്മയോട് സ്വകാര്യമായി പറഞ്ഞു നോക്കിയിട്ടും ഫലം ഇല്ലായിരുന്നു. ലോക്കിയും മറ്റും ഇല്ലാത്ത സമയമായിരുന്നെങ്കില്‍ ഒന്ന് കരഞ്ഞു വാശി പിടിക്കാമായിരുന്നു....

 

ഒരുപക്ഷെ തനിക്ക് എന്തൊക്കെയോ തുണികള്‍ സൗജന്യമായി കിട്ടുമായിരുന്ന അവസരം നഷ്ടമായി എന്ന് തന്നെ അയാള്‍ കരുതി. സ്റ്റാളുകള്‍ കണ്ടു തിരിച്ചു വരുന്ന സമയം റിക്ഷാമാമന്‍ കാണാതി രിക്കാന്‍ സന്ദീപ്‌ അച്ചാച്ചന്റെ മറയില്‍ നടന്നു.

 

എന്നാല്‍ റിക്ഷാമാമന്‍ സന്ദീപിനെ കൈ വിട്ടില്ലാ. അയാള്‍ തിടുക്കത്തില്‍ സന്ദീപിന് പിന്നാലെ എത്തി. തിളങ്ങുന്ന ചുവപ്പ് നിറത്തില്‍ അഞ്ച് റുമാലുകള്‍ കൊടുത്തു. കോണോടു കോണ്‍ മടക്കിയാല്‍ ഒരു ഒത്ത ആള്‍ക്ക് കഴുത്തില്‍ കെട്ടാന്‍ പാകത്തിനുള്ള അളവില്‍ അരികു തയിച്ചിട്ടില്ലാത്ത്ത പുത്തന്‍ പോളിയെസ്റ്റര്‍ തുണികള്‍  അഞ്ചെണ്ണം. ഇതൊന്നും വേണ്ടായിരുന്നു എന്ന് അമ്മ ഇത്തിരി ഉച്ചത്തില്‍ തന്നെ പറഞ്ഞു.

“പര്‍വാ നഹിം മേം സാബ്.. . മേരാ നയാ സ്റ്റാള്‍ ....”

അത് എല്ലാവരിലും ഇതി കര്തവ്യാ മൂഡത ഉണ്ടാക്കി. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ. ഇനി ഇപ്പോള്‍ എന്തെങ്കിലും വാങ്ങിക്കാന്‍ ചെന്നാല്‍ അതൊരു പകരം വീട്ടലാകും. ഒന്നും വാങ്ങിക്കാതിരുന്നതു മോശമായി പോയോ എന്ന് എല്ലാവര്‍ക്കുമം തോന്നിയോ എന്തോ....

“കല്‍ ടെഖേന്ഗെ” എന്ന് അച്ചാച്ചന്‍ പറഞ്ഞതുകൊണ്ട് ആ അനിശ്ചിതാവസ്ഥ മറികടന്നു. എല്ലാവരും വീട്ടിലേക്കു നടന്നു. ആര്‍ക്കൊക്കെ എന്നൊന്നും പറയാതെ തന്നത് കൊണ്ട് അത് എങ്ങനെ പങ്കു വെക്കണം എന്ന കാര്യത്തില്‍ ഒരു സംശയം ഉണ്ടായി. അച്ച്ചാച്ചനൊഴിച് ബാക്കി അഞ്ചു കുട്ടികള്‍ക്കുമായി റുമാലുകള്‍ പെട്ടെന്ന് തന്നെ വീതിക്കപ്പെട്ടു. അമ്മൂമ്മയാണ് അത് ചെയ്തത് . ലൊക്കി, പിങ്കു, സന്ദീപ്‌, ഭാരതി, രമ. അയാള്‍ അത് വിരലുകള്‍ക്കിടയില്‍ വെച്ച് തിരുമ്മി അതിന്‍റെ

ദുര്‍ഗാ പ്രതിമയുടെ മുന്നിലൂടെ പോരുമ്പോള്‍ കൂടുതല്‍ ഭംഗിയായ്യും വ്യക്തമായും കാണാന്‍ സാധിച്ചു. ഒന്നും വാങ്ങിക്കാതെ പോന്നതിന്റെ ഭാരം കാരണം വീടെത്തുന്നത് വരെ ആരും കാര്യമായൊന്നും സംസാരിച്ചിരുന്നില്ല.  സന്ദീപ്‌ പ്രതിമയെ തിരിഞ്ഞു തിരിഞ്ഞു നോക്കി കൊണ്ട് നടന്നു.

 

വീടിന്‍റെ  അടുത്ത് റോഡരുകിലെ  അവസാനത്തെ  ശര്ബത്ത് കട എത്തിയതോടെ  അത്ര നേരം  അവന്റെ അമ്മയോട് സ്വകാര്യമായി പറഞ്ഞുകൊണ്ടിരുന്ന കാര്യം  ലൊക്കി കുറെ കൂടി ഉച്ചത്തിലാക്കി.

തള്ളി, നീതി

അത് കേട്ട് അയാളും അത് ഏറ്റു പിടിച്ചു.  വെള്ളം

വീട് എത്തിയില്ലേ ഇപ്പൊ തരാം.

അതാ അമ്മെ ലസ്സി.. ദാഹിച്ചിട്ടു വയ്യ .. സന്ദീപ്‌ പിന്നെയും ചിണുങ്ങി. അച്ചാച്ചന്‍ കടയുടെ ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞോ എന്ന സംശയത്തില്‍ അമ്മ ഒന്ന് തിരിഞ്ഞു നോക്കി. അച്ചാച്ചന്‍ പിന്നെയും ട്രാക്കിലേക്ക് തന്നെ തിരിച്ചു വന്നു. പിങ്കുവും വെള്ളത്തിനായി ആഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു.

എന്നാല്‍ പിങ്കുവിന്റെ അമ്മ പ്രഖ്യാപിച്ചു: കോയി ബാഹര്‍ സെ പാനി നാ ഖരീദേം. സബ്കെ ലിയെ മേഇം ശര്ബത്ത് ബനാ ധേന്ഗെ ഔര്‍  ബച്ചോം കെ ലിയെ മിസ്തി  ധൊഹി. അതോടെ കടകളില്‍ നിന്നും മധുരപാനീയങ്ങള്‍ക്കായുള്ള മോഹം അന്നത്തെക്ക് നിന്നു.  traditional bengali menu, traditional bengali cuisine

 

 

അഭിപ്രായങ്ങളൊന്നുമില്ല: